ജീവിതം തിരിച്ചു പിടിക്കാൻ കരുണ തേടി പന്ത്രണ്ടുകാരൻ

ജീവിതം തിരിച്ചു പിടിക്കാൻ കരുണ തേടി പന്ത്രണ്ടുകാരൻ

ആലപ്പുഴ : ജീവിതം തിരിച്ചു പിടിക്കാൻ കേഴുകയാണ് ആറാം ക്ലാസുകാരനായ ജോഷ്വാ.

മാരകരോഗത്താൽ (ബ്ലഡ് കാൻസർ ) ചികിത്സയിൽ കഴിയുന്ന പന്ത്രണ്ട് വയസ് മാത്രം പ്രായമുള്ള ജോഷ്വായ്ക്ക് ജീവിതത്തിലേയ്ക്ക് തിരികെ വരണമെങ്കിൽ സുന്മനസുകളുടെ സ്നേഹവും സഹായവും അത്യാവശ്യമാണ്.

ആലപ്പുഴ കളർകോട് വാടക്കൽ പ്രയ്‌സ് ജനറേഷൻ സഭാംഗങ്ങളായ ആലപ്പുഴ പവർ ഹൌസ് വാർഡിൽ മൗലാപറമ്പിൽ ജോജി പാപ്പച്ചന്റെയും ഷീനാ ജോജിയുടെയും മകനാണ് ജോഷ്വാ ജോജി. 

ആറ് വർഷം മുമ്പാണ് രോഗനിർണ്ണയം നടന്നത്. പലരുടെയും സഹായത്താൽ ചികിത്സ നടത്തി രോഗശമനം ഉണ്ടായെങ്കിലും കഴിഞ്ഞ മാസം വീണ്ടും രോഗം സ്ഥിരീകരിച്ചു.

കുട്ടിയുടെ ചികിത്സയ്ക്കായി ഏകദേശം 40 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എറണാകുളം AsterMedcity hospital യിൽ ചികിത്സയിലാണിപ്പോൾ. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന മാതാപിതാക്കൾക്ക് ഈ തുക കണ്ടെത്തുന്നതിനു സുന്മനസുകളുടെ സഹായം അത്യാവശ്യമാണ്.

കൂലിപ്പണിക്കാരനായ പിതാവ്  ജോജിക്കു പണിക്കു പോകാനാവാതെ കുഞ്ഞുമായി ആശുപത്രിയിലാണ്. ആകെ മൂന്നു സെന്റ് സ്ഥലം മാത്രമുള്ള ഇവർക്ക് മറ്റു വരുമാന മാർഗ്ഗങ്ങളൊന്നുമില്ല. പലയിടത്തു നിന്നുമായി എട്ട് ലക്ഷത്തോളം രൂപ ലഭ്യമായെങ്കിലും ബാക്കിത്തുകയ്ക്കായി വായനക്കാരുടെ കനിവ് തേടുകയാണ്. നമ്മുടെ ചെറിയ തുക പോലും ജോഷ്വയുടെ ജീവനു പ്രാണവായുവാണ്. വിവരങ്ങൾക്ക് :ജോജി പാപ്പച്ചൻ: +91 94000 51732

Advertisement