ജയിലിലടയ്ക്കപ്പെട്ട സുവിശേഷകർക്കു വേണ്ടി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി കെ.സുധാകരൻ

ജയിലിലടയ്ക്കപ്പെട്ട സുവിശേഷകർക്കു വേണ്ടി  പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി കെ.സുധാകരൻ

തിരുവനന്തപുരം :  ഉത്തർപ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന കടുത്ത പീഡനങ്ങൾ അവസാനിപ്പി ക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രധാനമന്ത്രിക്കു കത്തു നൽകി. കെപിസിസി നിയോഗിച്ച പ്രകാരം പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് അനിൽ തോമസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കത്ത്.

യുപിയിലെ അംബേദ്കർ നഗർ, ഫത്തേപുർ എന്നീ ജില്ലാ ജയിലുകളിൽ അടയ്ക്കപ്പെട്ട അഞ്ചു മലയാളി പാസ്റ്റർമാരിൽ പത്തനംതിട്ട സ്വദേശി പാസ്റ്റർ ജോസ് പാപ്പച്ചനെയും ഭാര്യ ഷീജ യെയും തിരുവനന്തപുരം കൊടിക്കുന്നിൽ സ്വദേശി പാസ്റ്റർ ജോസ് പ്രകാശിനെയും സന്ദർശിച്ചാണു റിപ്പോർട്ട് തയാറാക്കിയത്. 
വ്യാജ ആരോപണങ്ങളിൽ കുടുക്കി ജയിലിലടയ്ക്കപ്പെട്ട ഇവർക്കു മാസങ്ങളായി ജാമ്യം എടുക്കാനാകുന്നില്ല. ജയിലുകളിൽ നരകയാതനയാണ്.

ജയിലിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായവും കുടുംബങ്ങൾക്കു സംരക്ഷണവും ഉറ പ്പാക്കാൻ എഐസിസിയോടു കെപിസിസി അഭ്യർഥിച്ചു.