ഛത്തീസ്ഗഢിൽ പ്രാർഥനയ്‌ക്കിടെ ആക്രമണം

ഛത്തീസ്ഗഢിൽ പ്രാർഥനയ്‌ക്കിടെ  ആക്രമണം

ഛത്തീസ്ഗഢ്: ക്രൈസ്തവ കൂട്ടായ്മയ്ക്കു നേരെ തീവ്ര ഹിന്ദു സംഘടനയുടെ അതിക്രമം. ഏഴ് പേർക്ക് പരിക്കേറ്റു. മതപരിവർത്തനം ആരോപിച്ച് ഛത്തീസ്ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിന്റെ മണ്ഡലമായ പടാനിലെ അമലാപുരിയിൽ കഴിഞ്ഞദിവസമാണ് സംഭവം.

ദന്തഡോക്ടർ വിജയ് സാഹുവിന്റെ വീട്ടിൽ നടത്തിയ പ്രാർഥനായോഗത്തിലേക്കെത്തിയ നൂറോളം തീവ്രഹിന്ദു പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് അക്രമികൾക്കെതിരേ നടപടിയെടുക്കാൻ തയ്യാറാകാതെ തന്നെയും യോഗത്തിൽ പങ്കെടുത്ത ചിലരെയും കസ്റ്റഡിയിലെടുത്തെന്ന് വിജയ് സാഹു ആരോപിച്ചു.

2021-ലും തന്റെ വീട്ടിൽ നടന്ന പ്രാർഥനയ്ക്കിടെ ബജ്‌റംഗ്‌ദൾ ആക്രമണം നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.