രണ്ട് മരണം; കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു

രണ്ട് മരണം; കോഴിക്കോട്ട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയിൽ ചികിത്സയിലുള്ള രണ്ട് പേർക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പരിശോധന ഫലം ലഭിച്ചുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തെ പനിബാധിച്ച് മരിച്ച രണ്ട് പേർക്കും നിപയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ആദ്യം മരിച്ച വ്യക്തിയുടെ ഒമ്പത് വയസുള്ള മൂത്ത മകനും 24 വയസുള്ള ഭാര്യസഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് വയസുള്ള ഇളയമകന് രോഗബാധയില്ല. ഇവരുടെ പരിശോധനഫലം പോസിറ്റീവാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ സ്ഥിരീകരിച്ചിരുന്നു.

എന്നാൽ, പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നതിന് ശേഷമെ ഇക്കാര്യംഔദ്യോഗികമായി പ്രഖ്യാപിക്കാനാവുവെന്നും ആരോഗ്യമന്ത്രി അറിയിച്ചു.