സ്‌കൂട്ടർ അപകടത്തിൽ മരണപ്പെട്ട പാസ്റ്റർ എം. എൽ. ഷാജുവിന്റെ സംസ്കാരം ഇന്ന് ഫെബ്രു. 13 ന്

സ്‌കൂട്ടർ അപകടത്തിൽ മരണപ്പെട്ട പാസ്റ്റർ എം. എൽ. ഷാജുവിന്റെ സംസ്കാരം ഇന്ന്  ഫെബ്രു. 13 ന്

കുന്നംകുളം: സ്‌കൂട്ടർ അപകടത്തിൽ മരണപ്പെട്ട എരുമപ്പെട്ടി പഴവൂർ സ്വദേശിയും കാസർകോട് കൊന്നാക്കാട് ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ മുരിങ്ങാത്തേരി ലോനപ്പൻ മകൻ പാസ്റ്റർ ഷാജുവിന്റെ (53) സംസ്കാര ശുശ്രൂഷ ഇന്ന്- ഫെബ്രുവരി 13 ന് തിങ്കളാഴ്ച രാവിലെ 10.30 ന് കുന്നംകുളം വി. നാഗൽ സെമിത്തേരിയിൽ നടക്കും.

കഴിഞ്ഞ ചൊവ്വാഴ്ച മലയോര ഹൈവേ കാറ്റാംകവല ഇറക്കത്തിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന ഭാര്യ സാലി ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം . ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഷാജുവിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. അസാത്രീയമായ റോഡ് നിർമാണം മൂലം ഇതേ സ്ഥലത്തു നിരവധി പേർക്ക് ജീവൻ നഷ്‌ടപ്പെട്ടീട്ടുണ്ട്. എരുമപ്പെട്ടി പഴവൂർ പരേതനായ ലോനപ്പന്റെയും റോസിയുടേയും മകനാണ്.

1991ൽ വിശ്വാസം സ്നാനം സ്വീകരിച്ചുവെങ്കിലും 2016 ൽ കുമളി സ്വദേശി സാലിയുമായുള്ള വിവാഹത്തിന്ശേഷമാണ് പൂർണസമയ സഭാ പ്രവർത്തകനായത്. സഹോദരി സാലി ഷാജു മേഖലയിലെ എച്. എം. ഐയുടെ പ്രവർത്തകയാണ്.

കാലിന് ഗുരുതരമായി പരുക്കേറ്റ സാലി അപകടനില തരണം ചെയ്‌തീട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചീട്ടുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പ്രിയപ്പെട്ടവന്റെ ഭൗതിക ശരീരം ഒരുനോക്കു കാണുന്നതിന് വേണ്ടി കുന്നംകുളത്തേക്കു കൊണ്ടുവരികയായിരുന്നു.

സഹോദരങ്ങൾ : ഇവാ. ജോയ്,  ജോജു.

വാർത്ത: ഷാജൻ മുട്ടത്ത്