കാനം അച്ചൻ പെന്തെക്കോസ്തു ഉപദേശ സത്യങ്ങളുടെ കാവലാൾ: ഗ്ലോബൽ മലയാളി പെന്തക്കോസ്തു മീഡിയ അസോസിയേഷൻ

കാനം അച്ചൻ പെന്തെക്കോസ്തു  ഉപദേശ സത്യങ്ങളുടെ കാവലാൾ: ഗ്ലോബൽ മലയാളി പെന്തക്കോസ്തു മീഡിയ അസോസിയേഷൻ

തിരുവല്ല : വാമൊഴിയായും വരമൊഴിയായും അര നൂറ്റാണ്ടു പെന്തക്കോസ്തു ഉപദേശ സത്യങ്ങളുടെ കാവലാളായിരുന്നു കാനം അച്ചൻ എന്ന് ഗ്ലോബൽ മലയാളി പെന്തക്കോസ്തു മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് , ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അനുസ്മരണ സന്ദേശത്തിൽ അറിയിച്ചു.

കാനം അച്ചന്റെ രചനകൾ ജീവസ്സുറ്റതും ആത്മീയ ഉൾക്കാഴ്ച പകരുന്നതുമായിരുന്നു. ഏതു വിഷയവും ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അറിവിന് സമാനതകൾ ഇല്ല. ലാളിത്യവും മിതത്വവും കാനം അച്ചൻ ജീവിത ശൈലിയാക്കി. ഉപദേശ സത്യങ്ങൾക്കു വേണ്ടി ധീരമായി നിലകൊണ്ട കാനം അച്ചൻ പ്രസ്ഥാനങ്ങളുടെ നേതൃത്വനിരയിൽ ഇല്ലായിരുന്നു എങ്കിലും ആഗോള പെന്തക്കോസ്തു സമൂഹത്തിന്റെ വക്താവായിരുന്നു എന്ന് മീഡിയ അസോസിയേഷൻ അനുസ്മരിച്ചു.