ചത്തീസ്ഗഡിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം
ദുർഗ്: ഛത്തീസ്‌ഗഢിലെ ദുർഗിൽ ക്രൈസ്തവ വിഭാഗത്തിനു നേരെ വീണ്ടും ആക്രമണം. ബജ്റംഗ് ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിൽ പ്രാർത്ഥനയ്ക്കിടെ പാസ്റ്ററിനെ ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിച്ചു.
ഇന്നലെ രാവിലെ ദുർഗ് ജയിലിന് സമീപം കഴിഞ്ഞ 30 വർഷമായി പ്രവർത്തിച്ചുവരുന്ന ആരാധനാലയത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പ്രാർത്ഥനയ്ക്കിടെ ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകരെത്തി മതപരിവർത്തനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ച് ആക്രമണം അഴിച്ചുവിടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ജോൺ ജോനാഥൻ എന്ന പാസ്റ്റർക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. അദ്ദേഹത്തിന്റെ കൈ ആക്രമണത്തിൽ ഒടിഞ്ഞു. നൂറോളം വരുന്ന ബജ്റംഗ്ദൾ പ്രവർത്തകർ പ്രാർഥന തടസപ്പെടുത്തി.
പ്രാർത്ഥനയ്ക്കെത്തിയ മറ്റ് വിശ്വാസികൾക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. സംഭവത്തിൽ പൊലീസ് ഇതുവരെ കേസെടുക്കുകയും ചെയ്തിട്ടില്ല. ദുർഗിൽ മലയാളി കന്യാസ്ത്രീക ളെ തടഞ്ഞുവച്ചതും ബജ്റംഗ്‌ദൾ നേതാവായ ജ്യോതി ശർ മ്മയുടെ നേതൃത്വത്തിലായിരുന്നു. ഈ സംഭവത്തിൽ സിപിഐ സഹായത്തോടെ ആദിവാസി യുവതികൾ ജ്യോതി ശർമ്മ ക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല.
സമീപകാലത്ത് ഛത്തീസ്‌ഗഢിലെ നിരവധി ക്രിസ്ത്യൻ ആരാ ധനാലയങ്ങൾക്ക് നേരെ ബജ്റംഗ്‌ദൾ ആക്രമണം അഴിച്ചുവി ട്ടിരുന്നു.



