രാജസ്ഥാനിൽ ക്രിസ്ത്യൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി
വാർത്ത : സുജാസ് റോയ് ചീരൻ
ജയ്പുർ: കുട്ടികളെ ക്രിസ്തുവിശ്വാസത്തിലേക്ക് ആകർഷിക്കുന്ന വിധത്തിൽ ബ്രെയിൻ വാഷിംഗ് നടത്തുന്നുവെന്ന് ആരോപിച്ച് രാജസ്ഥാനിൽ ക്രിസ്ത്യൻ സ്കൂളിന്റെ അംഗീകാരം റദ്ദാക്കി. ദുംഗാപുർ ജില്ലയിലെ പാട്ടെല സെന്റ് പോള്‍ സ്കൂളിന്റെ പ്രവര്ത്തനാനുമതിയാണു സംസ്ഥാന വിദ്യാഭ്യാസവകുപ്പ് റദ്ദാക്കിയത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മാസത്തില്‍ രാജസ്ഥാന് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവന്ന സമയത്തു സ്കൂളിനെതിരേ പ്രതിഷേധവുമായി ചില തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇതെത്തുടർന്ന് വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
കുട്ടികളെ പ്രലോഭിപ്പിച്ചും സമ്മര്‍ദം ചെലുത്തിയും യേശുവിനോട് പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ട്. അടിസ്ഥാനരഹിതമായ ഈ റിപ്പോര്‍ട്ടിനെതിരേ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കൂടാതെ നേരത്തേ സ്കൂള്‍ ഹോസ്റ്റലില്‍ നല്കുന്ന ഭക്ഷണത്തില്‍ പ്രാണികളെ കണ്ടെത്തിയെന്നും കുട്ടികള്‍ക്കു മതിയായ ചികിത്സ നല്‍കിയില്ലെന്നും ആരോപിച്ച് 230ഓളം കുട്ടികള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
ഈ വിഷയങ്ങളില്‍ 2025 ഡിസംബർ 17ന് സ്കൂളിന് നോട്ടീസ് നൽകി. 2026 ജനുവരി ഒന്നിന് നോട്ടീസിന് മറുപടിയും നൽകി. എന്നാൽ, വിശദീകരണം തൃപ്തികരമല്ലെന്നായിരുന്നു വിദ്യാഭ്യാസവകുപ്പിന്റെ വാദം. ഇതിനുപിന്നാലെയാണ് ഒന്നുമുതല്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കി കഴിഞ്ഞദിവസം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
ക്രൈസ്തവ സ്കൂളിനോടുള്ള അധികൃതരുടെ എതിര്‍പ്പുമൂലം മുന്നൂറിലധികം കുട്ടികളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. അടുത്ത അധ്യയനവര്‍ഷം ഈ വിദ്യാര്‍ഥികള്‍ മറ്റു സ്കൂളുകളിലേക്കു മാറണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
Advertisement












സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































