ചിക്കാഗോയിൽ സംയുക്ത കൺവെൻഷനും ആരാധനയും സെപ്. 18 മുതൽ
കുര്യൻ ഫിലിപ്പ്
ചിക്കാഗോ: ചിക്കാഗോയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെയും യുവജന വിഭാഗമായ ചിക്കാഗോ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 18 വെള്ളി മുതൽ 20 ഞായർ വരെ സംയുക്ത കൺവെൻഷനും ആരാധനയും നടക്കും. ഡബ്ലിയു എം ഇ സഭകളുടെ അന്തർദേശീയ പ്രസിഡന്റ് റവ. ഡോ ഓ എം രാജുകുട്ടി, പാസ്റ്റർ സ്റ്റീവ് ജോൺസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.
വെള്ളിയാഴ്ച വൈകിട്ട് ആറരയ്‌ക്ക് ആരംഭിക്കുന്ന പ്രഥമ യോഗം ഗിൽഗാൽ പെന്തെക്കോസ്തൽ അസംബ്ലിയിൽ വച്ചായിരിക്കും. ശനിയാഴ്ച വൈകിട്ട് 6.30 നും ഞായറാഴ്ച രാവിലെ 9.30 ന് ലൈൽസിൽ ഉള്ള ബെനഡിക്ട്ൻ യൂണിവേഴ്സിറ്റിയുടെ ഓഡിറ്റോറിയത്തിലാണ് സമ്മേളനം.
സിസിഎഫ്, എഫ്പിസിസി കൊയർ പ്രയിസ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ നടക്കുന്ന ആരാധനയോഗത്തിൽ വിശുദ്ധ തിരുവത്താഴ ശുശ്രൂഷയും ഉണ്ടായിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും വെവ്വേറെ സമ്മേളനങ്ങൾ ആണ് ക്രമീകരിച്ചിരിക്കുന്നത്.
കൺവീനർമാരായ പാസ്റ്റർ സേവിയർ ജെയിംസ്, പാസ്റ്റർ എം ജി ജോൺസൺ, സിസിഎഫ് പ്രസിഡന്റ് ബിനോയി ചാക്കോ എന്നിവർ നേതൃത്വം നൽകും. 16 പ്രാദേശിക സഭകളുടെ സംയുക്ത പ്രവർത്തന വേദിയാണ് എഫ്പിസിസി.
Advertisement
































































































