ബേത്‌ലഹേമില്‍ വീണ്ടും നക്ഷത്രങ്ങള്‍  വിശ്വാസ സമൂഹം വിശുദ്ധ നാട്ടിലേക്ക് 

ബേത്‌ലഹേമില്‍ വീണ്ടും നക്ഷത്രങ്ങള്‍   വിശ്വാസ സമൂഹം വിശുദ്ധ നാട്ടിലേക്ക് 

ബേത്‌ലഹേം: രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിശുദ്ധനാട് യാത്രയ്ക്കായി വിശ്വാസ സമൂഹം.

ബേത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമായി. എല്ലാ രാജ്യങ്ങളില്‍ നിന്നും ക്രിസ്മസ് ആഘോഷിക്കാനായി ജനങ്ങള്‍ എത്തിത്തുടങ്ങി. യെരുശലേം സമാധാനത്തിലേക്ക്. വിശ്വാസ സമൂഹം സഞ്ചരിക്കുന്ന ഒരു സ്ഥലങ്ങളും ആക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ടിട്ടില്ല. ഗാസയില്‍ മാത്രമാണ് നാശനഷ്ടങ്ങള്‍ ഉണ്ടായത്. യുദ്ധത്തിനു മുന്‍പും ഗാസയില്‍ വിദേശികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. ബേത് ലഹേം യെരുശലേം, ശമര്യാ, ജെറിക്കോ, തിബര്യാസ്, ഹൈഫ, നെഗേവ് തുടങ്ങിയ എല്ലാ സ്ഥലങ്ങളും സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു.

വിശുദ്ധനാട് യാത്രയ്ക്ക് മരുപ്പച്ച തുടക്കം കുറിച്ചിട്ട് രണ്ടു പതിറ്റാണ്ടായി. ഇടവേളയ്ക്കുശേഷം ഫെബ്രുവരി മുതല്‍ തുടര്‍ച്ചയായി യാത്രകള്‍ക്ക് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ഡയറക്ടര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ അറിയിച്ചു.

 ഏതു രാജ്യത്തില്‍ നിന്നും മരുപ്പച്ച യാത്രാ സംഘത്തില്‍ ചേരാം. സഭകള്‍ക്കും മിഷന്‍ സംഘടനകള്‍ക്കുമായി പ്രത്യേകം പാക്കേജുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ജോര്‍ദാന്‍, യിസ്രായേല്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ 12 ദിവസങ്ങള്‍ ചിലവഴിക്കുന്ന പഠനയാത്രയാണ്. പെട്ര, നസ്രേത്ത് വില്ലേജ്, നാഷണല്‍ പാര്‍ക്കുകള്‍, ഫറവോനിക്ക് വില്ലേജ് തുടങ്ങിയവ യാത്രയുടെ പ്രത്യേകതയാണ്. 84 പ്രാവശ്യം യാത്രാ സംഘങ്ങളെ നയിച്ച അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ ആണ് യാത്ര സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യാത്രയുടെ വിശദവിവരങ്ങള്‍ക്കായി താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

9961720195, 9961103983 e-mail: maruppacha@gmail.com