'ബോംബുവച്ചത് ഞാന്‍ തന്നെ' ; അവകാശവാദവുമായി കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ

'ബോംബുവച്ചത് ഞാന്‍ തന്നെ' ; അവകാശവാദവുമായി കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ

കളമശ്ശേരിയിൽ  യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ സ്ഫോടനം; ഒരു മരണം

മോൻസി മാമ്മൻ തിരുവനന്തപുരം

കൊച്ചി: കളമശ്ശേരി: യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ കനത്ത പോലീസ് സുരക്ഷയില്‍ കളമശ്ശേരിയില്‍ എത്തിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യംചെയ്യുകയാണ്.

സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചത്. ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കുന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരുന്നത്. സമ്മേളനം പുരോഗമിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. രണ്ടായിരത്തോളം പേരെ ഉള്‍ക്കൊള്ളുള്ളതാണ് കണ്‍വെന്‍ഷന്‍ സെന്‍റര്‍.

Advertisement