റഷ്യയിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ ആക്രമണം: പുരോഹിതനുൾപ്പടെ നിരവധി പേർ കൊല്ലപ്പെട്ടു

റഷ്യയിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കുനേരെ ആക്രമണം:  പുരോഹിതനുൾപ്പടെ നിരവധി പേർ കൊല്ലപ്പെട്ടു

മോസ്കോ: ഞായറാഴ്ച്ച റഷ്യയുടെ തെക്കേ അതിർത്തിയിൽ ആരാധനാലയങ്ങൾക്ക് നേരേ നടന്ന ആക്രമണത്തിൽ പുരോഹിതൻ കൊല്ലപ്പെട്ടു. കാസ്പിയൻ കടലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ നോർത്ത് കോക്കസസിലെ ഡാഗെസ്താൻ റിപ്പബ്ലിക്കിലാണ് ആക്രമണം നടന്നത്. ആയുധധാരികൾ പള്ളികളിലെത്തിയവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിനെത്തുടർന്ന് പള്ളിയിൽ വലിയ രീതിയിൽ തീ പടർന്നുപിടിച്ചു.  ഡർബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ടു പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവയ്പ്പ് നടന്നത്.15 പോലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്കായി തിരച്ചിൽ നടക്കുന്നതായി പൊലീസ് അറിയിച്ചു. ആരാണ് ആക്രമണങ്ങൾക്കുപിന്നിലെന്നു വ്യക്തല്ല.